Entertainment
എറണാകുളം: ലൈംഗിക ചൂഷണാരോപണ ശരങ്ങളില്‍ ചോര പൊടിഞ്ഞ അമ്മയ്‌ക്കെതിരെ വീണ്ടും പ്രതിഷേധം കനക്കുന്നു. അഭിഭാഷക വിദ്യാർത്ഥികള്‍ കാെച്ചിയിലെ താരസംഘടനയുടെ ഓഫീസില്‍ റീത്ത് വച്ച് പ്രതിഷേധിച്ചു. അച്ഛൻ ഇല്ലാത്ത 'അമ്മ'യ്‌ക്ക് എന്നെഴുതിയ റീത്താണ് ഗേറ്റിന് മുന്നില്‍ വച്ചത്. ഇത് പിന്നീട് ഓഫീസ് ജീവനക്കാർ എടുത്ത് മാറ്റിയിരുന്നു. അതേസമയം 'അമ്മ'യുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചു. നാളെ നടത്താനിരുന്ന യോഗമാണ് പ്രസിഡന്റ് മോഹൻലാലിന്റെ അസൗകര്യത്തെ തുടർന്ന് മാറ്റിവച്ചത്. ഇതിനിടെ താര സംഘടനയ്‌ക്ക് എതിരെ നടൻ പൃഥ്വിരാജും രംഗത്തുവന്നു. സംഘടനയ്‌ക്ക് വീഴ്ചയുണ്ടായെന്ന് അദ്ദേഹം തുറന്നടിച്ചു. മാറ്റിവച്ച യോഗത്തിന്റെ പുതിയ തീയതി ഉടന്‍ അറിയിക്കാമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. ലൈംഗികാരോപണങ്ങളുടെ നിഴലില്‍ നില്‍ക്കുന്ന നടൻ സിദ്ദിഖ് ജന.സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു. ജോ.സെക്രട്ടറി ബാബു രാജുവും ആരോപണം നേരിടുകയാണ്. അംഗങ്ങളായ ഇടവേള ബാബുവും മണിയൻ പിള്ള രാജുവും ജയസൂര്യയും മുകേഷും ഷൈൻ ടോം ചാക്കോയും വേട്ടക്കാരാണെന്നും വെളിപ്പെടുത്തലുണ്ടായി.
August 27, 2024/Entertainment
<p>എറണാകുളം: ജയസൂര്യ, മണിയൻപ്പിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച മിനു മുനീറിന്റെ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ് നേതാവും.<br><br>കെപിസിസി നിയമസഹായ വിഭാഗത്തിന്റെ അദ്ധ്യക്ഷൻ അഡ്വ. ചന്ദ്രശേഖറിനെതിരെയാണ് ആരോപണമുയരുന്നത്.<br><br>മണിച്ചേട്ടൻ നായകനായ ചിത്രത്തില്‍ അഭിനയിക്കുമ്ബോഴാണ് അഡ്വ. ചന്ദ്രശേഖറില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. പ്രീ പ്രൊഡക്ഷൻ സമയത്തൊക്കെ അദ്ദേഹം എന്റെ കാറിലാണ് യാത്ര ചെയ്തിരുന്നത്. ഒരു ദിവസം, ബോള്‍ഗാട്ടിയില്‍ ഒരു ലൊക്കേഷൻ കാണാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവിടെ പോയപ്പോള്‍ മുറിയില്‍ ചിത്രത്തിന്റെ<br>സഹ- പ്രൊഡ്യൂസർ ഉണ്ടായിരുന്നു.<br><br>ചന്ദ്രശേഖർ എന്നെ അയാള്‍ക്ക് പരിചയപ്പെടുത്തി കൊടുത്തു. എന്നിട്ട് പെട്ടന്ന് പുറത്തേക്കിറങ്ങി പോയി. കുറെ നേരം കഴിഞ്ഞ് ഞാൻ എനിക്ക് പോകണമെന്ന് പറഞ്ഞു. അപ്പോള്‍ അയാള്‍ പറഞ്ഞു അങ്ങനെ അങ്ങ് പോയാല്‍ എങ്ങനെയാ വന്ന കാര്യങ്ങള്‍ ഒക്കെ നടക്കണ്ടേയെന്ന്. കെട്ടിപ്പിടിക്കാൻ വന്നപ്പോള്‍ താൻ തട്ടിമാറ്റി. ലൊക്കേഷൻ കാണാൻ വേണ്ടി മാത്രമാണ് വന്നതെന്നും താങ്കള്‍ ഉദ്ദേശിക്കുന്ന ആളല്ലെന്നും ഞാൻ പറഞ്ഞു. അയാള്‍ മാന്യനായതുകൊണ്ട് സോറി പറഞ്ഞു വിട്ടുവെന്നും മിനു മുനീർ പറഞ്ഞു.<br><br>കലാഭവൻ മണി നായകനായി 2009-ല്‍ പുറത്തിറങ്ങിയ ശുദ്ധരില്‍ ശുദ്ധൻ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് മിനു മുനീറിന് ഇത്തരം മോശ അനുഭവം ഉണ്ടായത്. ചിത്രത്തിന്റെ നിർമാണ ചുമതലകളുടെ ഭാഗമായിരുന്നു ചന്ദ്രശേഖർ</p>